കടയ്ക്കല്‍ : ഒൻപത് വയസുകാരനെ ടൂറിസ്റ്റ് ബസിനുള്ളില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ജീവനക്കാരന് കടയ്ക്കലിൽ അറസ്റ്റിലായി. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് അറസ്റ്റിലായത്.
വിവാഹയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇയാള്‍ കുട്ടിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
കേസെടുത്ത കടയ്ക്കല്‍ പോലീസ് പോക്സോ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ബസില്‍ തന്നെ പ്രതിയെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയുമായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നത് ഇരവിപുരത്ത് ആയതിനാല്‍ ഇനിയുള്ള നടപടി ക്രമങ്ങള്‍ അവിടേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.